Sports
ദുബായി: അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് സെമിഫൈനലിൽ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ. വെറ്റ് ഔട്ട്ഫീൽഡിനെ തുടർന്ന് 20 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് ശ്രീലങ്ക എടുത്തത്.
42 റൺസെടുത്ത ചമിക ഹീനടിഗാലയാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. നായകൻ വിമത് ദിൻസാര 32 റൺസും സെത്മിക സെനെവിരത്നെ 30 റൺസുമെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി ഹെനിൽ പട്ടേലും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതമെടുത്തു. കിഷൻ കുമാർ സിംഗും ദീപേഷ് ദേവേന്ദ്രനും ഖിലാൻ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. ദുബായിയിൽ നടന്ന മത്സരത്തിൽ യുഎഇയെ 234 റൺസിന് തകർത്തു. ഇന്ത്യ ഉയർത്തിയ 434 റൺസ് റൺസ് പിന്തുടർന്ന യുഎഇയ്ക്ക് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്.
യുഎഇയ്ക്ക് വേണ്ടി ഉദ്ദിഷ് സുരിയും പൃഥ്വി മധുവും അർധ സെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 78 റൺസെടുത്ത ഉദ്ദിഷ് ആണ് ടീമിന്റെ ടോപ്സ്കോറർ. പൃഥ്വി 50 റൺസെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രൻ രണ്ട് വിക്കറ്റ് എടുത്തു. കിഷൻ കുമാർ സിംഗ്, ഹെനിൽ പട്ടേൽ, ഖിലാൻ പട്ടേൽ, വിഹാൻ മൽഹോത്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 433 റൺസെടുത്തത്. വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് സെഞ്ചുറിയുടെയും ആരോൺ ജോർജിന്റെയും വിഹാൻ മൽഹോത്രയുടെയും അർധ സെഞ്ചുറികളുടെയും മികവിലാണ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
വൈഭവ് സൂര്യവൻഷി 171 റൺസാണ് എടുത്തത്. 95 പന്തിൽ ഒമ്പത് ബൗണ്ടറിയും 14 സിക്സും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. ആരോണും വിഹാനും 69 റൺസ് വീതം എടുത്തു.
യുഎഇയ്ക്ക് വേണ്ടി യുഗ് ശർമയും ഉദ്ദീഷ് സുരിയും രണ്ട് വിക്കറ്റ് വീതമെടുത്തു. ഷാലോം ഡിസൂസയും യായിൻ റായ്യും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ദോഹ: ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാർസ് ടൂർണമെന്റിൽ ഇന്ത്യ എ ബംഗ്ലാദേശ് മത്സരം സൂപ്പർ ഓവറിലേക്ക്. ബംഗ്ലാദേശ് ഉയർത്തിയ 194 റൺസിന് മറുപടി പറഞ്ഞ ഇന്ത്യയും അതേ സ്കോർ നേടിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങി.
അവസാന ഓവറിൽ 16 റൺസാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. ഓവറിലെ ആദ്യ അഞ്ചുപന്തിൽ നിന്ന് 12 റൺസെടുത്തതോടെ അവസാന പന്തിൽ ലക്ഷ്യം നാലുറൺസായി. ഹർഷ് ദുബെ അടിച്ച ഷോട്ടിൽ ഇന്ത്യ മൂന്ന് റൺസ് ഓടിയെടുത്തതോടെ മത്സരം ടൈ ആയി.
ആദ്യ ഓവറിൽ തന്നെ 19 റൺസെടുത്താണ് വൈഭവ് ഇന്നിംഗ്സ് ആരംഭിച്ചത്. രണ്ടാം ഓവറിലും ബംഗ്ലാദേശ് ബൗളർമാരെ പ്രഹരിച്ചതോടെ ടീം 33 റൺസിലെത്തി. പ്രിയാൻഷ് ആര്യയും സ്കോർ കണ്ടെത്തിയതോടെ ഇന്ത്യ എ മൂന്നോവറിൽ 49 റൺസ് അടിച്ചെടുത്തു.
എന്നാൽ നാലാം ഓവറിൽ കൂറ്റനടിക്ക് ശ്രമിക്കവേ വൈഭവ് പുറത്തായി. 15 പന്തിൽ നിന്ന് 38 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നാലെ നമാൻ ധിറും (ഏഴ്) നിരാശപ്പെടുത്തിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.
44 റൺസ് നേടിയ പ്രിയാൻഷ് ആര്യയാണ് ടോപ് സ്കോറർ. ബംഗ്ലാദേശിനായി റാക്കിബുള്‍ ഹസനും അബു ഹൈദര്‍ റോണിയും രണ്ടു വീക്കറ്റ് വീതം വീഴ്ത്തി.
Sports
ദോഹ: റൈസിംഗ് സ്റ്റാർ ഏഷ്യാകപ്പ് സെമി ഫൈനലിൽ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് 195 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ആറു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനെ ഹബീബുര്‍ റഹ്മാന് സോഹന്റെ (65) ഇന്നിംഗ്സാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. എസ്.എം. മെഹറോബ് (18 പന്തില്‍ പുറത്താവാതെ 48) ഇന്നിംഗ്സും മത്സരത്തില്‍ നിര്‍ണായകമായി.
അവസാന ഓവറുകളിൽ മെഹറോബ് തകർത്തടിച്ചതാണ് ബംഗ്ലദേശിനെ സുരക്ഷിതമായ സ്കോറിലെത്തിച്ചത്. അവസാന രണ്ടോവറുകളിൽ 50 റൺസാണ് ബംഗ്ലദേശ് ബാറ്റർമാർ അടിച്ചെടുത്തത്.
ഗുർജൻപ്രീത് സിംഗ് രണ്ടും ഹർഷ് ദുബെ, സുയാഷ് ശർമ, രമൺദീപ് സിംഗ്, നമൻ ധീർ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
NRI
കുവൈറ്റ് സിറ്റി:. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏഷ്യ കപ്പ് വിജയത്തിൽ കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) ഓൺലൈനായി വിജയാഘോഷം സംഘടിപ്പിച്ചു. കുവൈറ്റ് നാഷണൽ ക്രിക്കറ്റ് മാനേജർ നവീൻ ഡി. ജയൻ ഉദ്ഘാടനം നിർവഹിച്ചു.
തിലക് വർമ, സഞ്ജു സാംസൺ, ശിവം ദുബെ തുടങ്ങിയവരുടെ ബാറ്റിംഗ് മികവിലൂടെയാണ് നഷ്ടപ്പെട്ടെന്ന് കരുതിയ മത്സരം ഇന്ത്യ സ്വന്തമാക്കിയതെന്ന് ഐസിസി ലെവൽ കോച്ച് കൂടിയായ നവീൻ ഡി ജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കെഡിഎൻഎ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വൈസറി ബോർഡ് അംഗം ബഷീർ ബാത്ത, വൈസ് പ്രസിഡന്റുമാരായ അസീസ് തിക്കോടി, ഷിജിത് ചിറക്കൽ, ടി.എം. പ്രജു, വനിതാ വിഭാഗം പ്രസിഡന്റ് ലീന റഹ്മാൻ ഇലിയാസ് തോട്ടത്തിൽ, റാഫിയ അനസ്, തുളസീധരൻ തോട്ടക്കര, ഷാജഹാൻ താഴത്തെ കളത്തിൽ, എം.പി. അബ്ദുറഹ്മാൻ, സാജിത നസീർ, വി.എ. ഷംസീർ, പ്രജിത്ത് പ്രേം, വിനയൻ കാലിക്കറ്റ്, രാമചന്ദ്രൻ പെരിങ്ങൊളം എന്നിവർ ആശംസൾ അറിയിച്ചു.
കെഡിഎൻഎ ആക്ടിംഗ് ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതവും വനിതാ വിഭാഗം ജനറൽ സെക്രട്ടറി സന്ധ്യ ഷിജിത് നന്ദിയും പറഞ്ഞു. അഡ്വൈസറി ബോർഡ് അംഗം സുരേഷ് മാത്തൂർ ഏകോപനം നടത്തി.
National
ന്യൂഡൽഹി: ഏഷ്യാകപ്പ് ട്രോഫി ഇന്ത്യയ്ക്ക് നല്‍കില്ലെന്ന കടുത്ത നിലപാടുമായി എസിസി അധ്യക്ഷനും പിസിബി ചെയര്‍മാനുമായ മുഹ്സിന് നഖ്വി.
നഖ്വിയില് നിന്ന് കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യന്‍ ടീം വ്യക്തമാക്കിയതിന് പിന്നാലെ ട്രോഫിയും മെഡലുകളുമായി പിസിബി അധ്യക്ഷന്‍ ഹോട്ടലിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് വാക്പോരും ശക്തമായി.
ട്രോഫിയും മെഡലുകളുമില്ലാതെ ഇന്ത്യ വിജയാഘോഷം നടത്തുകയും മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാന്‍ ബിസിസിഐ മുന്‍കൈയെടുത്തത്.
ഇതനുസരിച്ച് എസിസി–ബിസിസിഐ ഭാരവാഹികള്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. ഈ യോഗത്തിലും നഖ്വി അങ്ങേയറ്റം പരുഷമായാണ് പെരുമാറിയത്.
ഇന്ത്യ കിരീടം നേടിയതോ ട്രോഫിയെ കുറിച്ചോ സംസാരിക്കാനും നഖ്വി താല്പര്യം കാണിച്ചില്ല. എസിസി ആസ്ഥാനത്ത് ട്രോഫിയും മെഡലുകളും എത്തിക്കണമെന്നും തങ്ങള്‍ അവിടെ നിന്നും അത് എടുത്തുകൊള്ളാമെന്നും ബിസിസിഐ അറിയിച്ചുവെങ്കിലും നഖ്വി വഴങ്ങിയില്ല.
ഇന്ത്യ ചടങ്ങ് സംഘടിപ്പിക്കുകയും താന്‍ തന്നെ ട്രോഫി നല്‍കുകയും ചെയ്യുന്ന പരിഹാരം മാത്രമേ തന്റെ മുന്പിലുള്ളൂവെന്നതാണ് നഖ്വിയുടെ നിലപാട്.
Sports
ദുബായി: ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. ഞായറാഴ്ച രാത്രി എട്ടിന് മത്സരം ആരംഭിക്കും. തുടർച്ചയായ രണ്ടാം ഏഷ്യാ കപ്പ് കിരീടവും പാക്കിസ്ഥാനെതിരേ ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം ജയവുമാണ് ഇന്ത്യയുടെ ലക്ഷ്യം.
ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ ആറ് വിക്കറ്റിനും സൂപ്പർ ഫോറിൽ ഏഴ് വിക്കറ്റിനും തകർത്ത ഇന്ത്യ ടൂർണമെന്റിൽ അപരാജിതരാണ്. പാക്കിസ്ഥാനാകട്ടെ ഇന്ത്യയോട് ഏറ്റ തുടർതോൽവികൾക്ക് മറുപടി നൽകാനുമാണ് ഇറങ്ങുന്നത്. ഓപ്പണർ അഭിഷേക ശർമ്മയുടെ മിന്നുന്ന ഫോമാണ് ഇന്ത്യയുടെ പ്രതീക്ഷ.
പവർപ്ലേയെ ഇത്രമാത്രം ഉപയോഗിക്കുന്ന ബാറ്റർ ഏഷ്യാകപ്പിലില്ല. കളിഗതിയെ മാറ്റിമറിക്കാൻ കഴിയുന്ന എട്ട് ബാറ്റർമാരുടെ സാന്നിധ്യമാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ കരുത്ത്. ശുഭ്മൻ ഗിൽ, തിലക് വർമ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ എന്നിവ ഒറ്റയ്ക്ക് മത്സരം ജയിക്കാൻകഴിയുന്ന ബാറ്റർമാരാണ്.
ബൗളിങ്ങിൽ ജസ്പ്രീത് ബുംറയുടെ മങ്ങിയ ഫോമാണ് തിരിച്ചടി. എന്നാൽ നിർണായക മത്സരങ്ങളിൽ ഫോമിലേക്കുയരുന്ന ശീലം ബുംറയ്ക്കുണ്ട്. വരുൺ ചക്രവർത്തി - കുൽദീപ് യാദവ് - അക്സർ പട്ടേൽ സ്പിൻ ത്രയം ടൂർണമെന്റിൽ മുൻപുനടന്ന രണ്ടുകളിയിലും പാക്കിസ്ഥാനെതിരെ തിളങ്ങിയിരുന്നു.
സൂപ്പർ ഫോറിലെ ഇന്ത്യ- ശ്രീലങ്ക അവസാന മത്സരത്തിലേതിന് സമാനമായി റണ്‍സ് ഒഴുകുന്ന പിച്ചാണ് ഫൈനലിനും. എന്നാൽ ബാറ്റിംഗ് നിരയെ എറിഞ്ഞു വീഴ്ത്താൻ ശക്തരായ താരങ്ങളാണ് ഇരു ടീമിലും ബൗളിംഗ് ആക്രമണത്തിനുള്ളത്.
Sports
ദുബായി: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിന് 136 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു.
മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ 23 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് ഹാരിസാണ് പാക്കിസ്ഥാന്റെ ടോപ് സ്കോററായത്. ബംഗ്ലാദേശിനായി ടസ്കിന് അഹമ്മദ് മൂന്നും മെഹ്ദി ഹസന്, റിഷാദ് ഹൊസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ പാക്കിസ്ഥാനെ ഞെട്ടിച്ചാണ് ബംഗ്ലാദേശ് തുടങ്ങിയത്. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാനെ (നാല്) മടക്കി ടസ്കിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.
പിന്നാലെ രണ്ടാം ഓവറില്‍ സയ്യീം അയൂബ് ഒരിക്കല്‍ കൂടി പൂജ്യനായി മടങ്ങി. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ ഞായറാഴ്ച നടക്കുന്ന കിരീടപ്പോരില്‍ ഇന്ത്യയുമായി ഏറ്റുമുട്ടും.
Sports
ദുബായി: ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവും സംഘവും മത്സരത്തിനിറങ്ങുന്നത്. മികച്ച ഫോമിൽ മുന്നേറുന്ന ടീമിൽ മാറ്റമുണ്ടാകില്ല.
അതേസമയം, ഇന്ത്യയെ അട്ടിമറിച്ച് ഫൈനൽ ബർത്തുറപ്പിക്കുകയാണ് ബംഗ്ലാ കടുവകളുടെ ലക്ഷ്യം. സൂപ്പർ ഫോറിലെ ത്രില്ലർ ക്ലൈമാക്സൊരുക്കിയ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ ഞെട്ടിച്ച് ജയം നേടിയാണ് ബംഗ്ലാദേശ് കളത്തിലിറങ്ങുന്നത്. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് ഇന്ത്യ x ബംഗ്ലാ മത്സരം.
ജയിച്ചാൽ ഫൈനൽ
ഇന്നത്തെ മത്സരം ജയിക്കുന്ന ടീമിന് ഫൈനൽ ബർത്ത് ഏകദേശം ഉറപ്പിക്കാം. ഇന്ത്യ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ആറ് വിക്കറ്റിന് തകർത്തപ്പോൾ ബംഗ്ലാദേശ് ത്രില്ലർ പോരാട്ടത്തിൽ ഒരു പന്ത് ബാക്കിനിൽക്കേ നാല് വിക്കറ്റിന് ശ്രീലങ്കയെ അട്ടിമറിച്ചു. ജയിച്ചാൽ ഇന്ത്യക്കു ഫൈനൽ ഉറപ്പിക്കാം. തോറ്റാൽ ശ്രീലങ്കയുമായുള്ള അവസാന മത്സര ഫലം വരെ കാത്തിരിക്കണം.
മത്സരം ഉപേക്ഷിക്കുകയോ പോയിന്റ് പങ്കുവയ്ക്കുകയോ ചെയ്യേണ്ട സാഹചര്യമുണ്ടായാലും റണ്‍റേറ്റ് അടിസ്ഥാനത്തിൽ ഇന്ത്യക്ക് മുൻതൂക്കമുണ്ടാകും. കണക്കുകളിലെ സമ്മർദം ഒഴിവാക്കാൻ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്.
അട്ടിമറി വീരന്മാർ!
ഇന്ത്യയെ ഏകദിന ലോകകപ്പിലടക്കം അട്ടിമറിച്ച് പുറത്താക്കിയിട്ടുള്ളവരാണ് ബംഗ്ലാദേശ്. സൂപ്പർ ഫോർ ആദ്യ മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 169 എന്ന സ്കോർ മറികടന്ന് അട്ടിമറിയുടെ സൂചന നൽകി. ഇന്ത്യയെ അട്ടിമറിക്കാൻ കരുത്തരാണ് തങ്ങളെന്ന അവകാശവാദം ബംഗ്ലാദേശ് ഹെഡ് കോച്ച് ഫിൽ സിമ്മണ്‍സ് നടത്തിക്കഴിഞ്ഞു.
ടൂർണമെന്റിൽ ഇന്ത്യ ശക്തരായി മുന്നേറുകയാണ്. എന്നാൽ അവർ അജയ്യരല്ലെന്ന് സിമ്മണ്‍സ് പറഞ്ഞു. അതേസമയം, ശക്തമായ ബാറ്റിംഗ് ബൗളിംഗ് നിരയിൽ പ്രതീക്ഷയർപ്പിച്ചാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഫീൽഡിംഗിൽ ചോർന്ന കൈകൾ മാത്രമാണ് ജാഗ്രത പുലർത്താനുള്ളത്.
ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർമാരിൽ ഷാക്കിബ് അൽ ഹസനൊപ്പമാണ് (149) മുസ്തഫിസുർ റഹ്മാൻ. ഇന്നത്തെ മത്സരത്തിൽ ഷാക്കിബിനെ മറികടന്നാൽ ട്വന്റി-20ൽ 150 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ ബൗളറായി മുസ്തഫിസുർ മാറും.
നേർക്കുനേർ
ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയും ബംഗ്ലാദേശും 17 പ്രാവശ്യം ഏറ്റുമുട്ടി. 16 എണ്ണത്തിലും ഇന്ത്യക്കായിരുന്നു ജയം. ബംഗ്ലാദേശിന് ഒരു ജയം. 2024ൽ അവസാനം ഏറ്റുമുട്ടിയപ്പോൾ 133 റണ്‍സിന്റെ കൂറ്റൻ ജയം ഇന്ത്യ സ്വന്തമാക്കി.
Sports
അബുദാബി: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന് 134 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലങ്ക എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 133 റണ്‍സ് നേടിയത്.
അർധ സെഞ്ചുറി നേടിയ കാമിന്ദു മെന്‍ഡിസാണ് (50) ടോപ് സ്കോറർ. ഷഹീന് അഫ്രീദി മൂന്നും ഹുസൈന് താലാത്, ഹാരിസ് റൗഫ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യക്കെതിരെ കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് പാക്കിസ്ഥാൻ ഇറങ്ങിയത്.
സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ ഇന്ത്യയോടും ശ്രീലങ്ക ബംഗ്ലാദേശിനോടും പരാജയപ്പെട്ടിരുന്നു. അതിനാൽ ഈ മത്സരത്തില്‍ പരാജയപ്പെടുന്നവര്‍ ഏറെക്കുറെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും.
Sports
ദുബായി: ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ടോസ്നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഒമാനെതിരെ അവസാന ഗ്രൂപ്പ് മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
പേസര്‍ ഹര്‍ഷിത് റാണക്ക് പകരം വരുണ്‍ ചക്രവര്‍ത്തി പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗിന് പകരം പേസര്‍ ജസ്പ്രീത് ബുംറയും ടീമിലെത്തി. അതേസമയം പാക് നായകൻ സൽമാൻ ആഗയ്ക്ക് ഇത്തവണയും കൈകൊടുക്കാൻ സൂര്യകുമാർ യാദവ് തയാറായില്ല.
ടോസ് നേടിയിരുന്നെങ്കില്‍ പാക്കിസ്ഥാനും ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പാക് ക്യാപ്റ്റൻ സല്മാന് ആഘ പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും കളിച്ച അതേ പിച്ചില്‍ തന്നെയാണ് ഇന്നത്തെ മത്സരവും.
ടീം പാക്കിസ്ഥാന് : സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സൽമാൻ ആഘ (ക്യാപ്റ്റൻ), ഹുസൈൻ തലാത്ത്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.
ടീം ഇന്ത്യ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ , ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.
Sports
ദുബായ്: ഏഷ്യാ കപ്പ് 2025-ൽ യുഎഇയെ കീഴടക്കി പാക്കിസ്ഥാൻ സൂപ്പർ ഫോറിൽ. 41 റൺസിനാണ് യുഎഇയെ പാക്കിസ്ഥാൻ കീഴടക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 146 റണ്‍സെടുത്തു.
പാക്കിസ്ഥാനായി ഫഖർ സൽമാൻ അർധ സെഞ്ചുറി നേടി. 36 പന്തിൽ 50 റണ്‍സായിരുന്നു ഫഖർ സൽമാന്റെ സന്പാദ്യം. ഷഹീൻ അഫ്രീദി 29 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരുടെയും പ്രകടനമാണ് പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. യുഎഇയ്ക്കായി ജുനൈദ് സിദ്ദിഖ് നാല് വിക്കറ്റും സിമ്രൻജീത് സിംഗ് മൂന്ന് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇയ്ക്ക് പാക് ബൗളിംഗിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 17.4 ഓവറിൽ 105 റണ്‍സിന് യുഎഇ പോരാട്ടം അവസാനിച്ചു. നാല് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കാണാൻ കഴിഞ്ഞത്. 35 റണ്‍സ് നേടിയ രാഹുൽ ചോപ്രയാണ് യുഎഇ നിരയിൽ ടോപ് സ്കോറർ.
പാക്കിസ്ഥാനായി ഷഹീൻ അഫ്രീദി, ഹരീസ് റഫ്, അബ്രാർ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഈ വിജയത്തോടെ പാക്കിസ്ഥാൻ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് എയിൽനിന്ന് ഇന്ത്യ നേരത്തെ തന്നെ സൂപ്പർ ഫോറിലേക്ക് പ്രവേശിച്ചിരുന്നു. ഇതോടെ അടുത്ത സൂപ്പർ ഫോർ ഘട്ടത്തിൽ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ഏറ്റുമുട്ടും.
Sports
ദുബായി: രാഷ്ട്രീയ അന്തരീക്ഷത്തിന്റെ കാര്മേഘച്ചുരുളുകള്ക്കു താഴെ, ഗള്‍ഫിലെ അത്യുഷ്ണത്തില്‍ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിന് ഇന്നു തുടക്കം. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ക്രിക്കറ്റ് കളത്തില്‍ ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടത്തിനുള്ള വേദിയൊരുക്കുന്നു എന്നതാണ് 2025 എഡിഷന് ഏഷ്യ കപ്പിന്റെ ഹൈലൈറ്റ്.
ആതിഥേയരെന്ന നിലയില്‍ ടൂര്‍ണമെന്റിന്റെ നിയന്ത്രണം ബിസിസിഐക്ക് ആണെങ്കിലും, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അകലം വര്‍ധിച്ച പശ്ചാത്തലത്തില്‍ യുഎഇയിലാണ് ടൂര്‍ണമെന്റ് അരങ്ങേറുക. ഇന്ത്യയും പാക്കിസ്ഥാനും ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങളില്‍, ഇരു രാജ്യങ്ങളും ന്യൂട്രല്‍ വേദിയിലാണ് നിലവില്‍ കളിച്ചുവരുന്നതെന്നത്.
വിയര്‍ത്തൊഴുകും
ഏഷ്യ കപ്പ് 2025 എഡിഷന്റെ ഉദ്ഘാടന ദിനമായ ഇന്ന് ദുബായിയിലെ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവ് 41 ഡിഗ്രി സെല്‍ഷസാണ്. ഹ്യുമിഡിറ്റി 43 ശതമാനവും. മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് ആരംഭിക്കുന്നത്. 37 ഡിഗ്രി സെല്‍ഷസ് ആയിരിക്കും അപ്പോഴത്തെ താപനില എന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്കുന്ന വിവരം. കളിക്കാര്‍ കളത്തില്‍ വിയർത്തൊഴുകുമെന്നു ചുരുക്കം.
5+3= 8
അഞ്ച് ഐസിസി ഫുള്മെംബര് ടീമുകളും മൂന്ന് അസോസിയേറ്റഡ് ടീമുകളും ചേര്‍ന്ന് ആകെ എട്ട് ടീമുകളാണ് 2025 ഏഷ്യ കപ്പില്‍ മത്സരിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് ടീമുകളാണ് ഫുള്‍ മെംബര്‍മാര്‍. 2024 എസിസി പ്രീമിയര്‍ കപ്പില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ സ്വന്തമാക്കിയ യുഎഇ, ഒമാന്‍, ഹോങ്കോംഗ് ടീമുകളാണ് അസോസിയേറ്റ് അംഗങ്ങള്‍.
രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഏഷ്യ കപ്പ്, 2026 ഐസിസി ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ട്വന്റി-20 ഫോര്‍മാറ്റിലാക്കിയത്. 2023ല്‍ ഏകദിന ഫോര്‍മാറ്റിലായിരുന്നു ഏഷ്യ കപ്പില്‍ ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്.
ഫോര്‍മാറ്റ്, വേദികള്‍
ഇന്നാരംഭിക്കുന്ന ടൂര്‍ണമെന്റ് 28വരെ നീളും. ആകെ 19 മത്സരങ്ങളാണ് 2025 ഏഷ്യ കപ്പില്‍. ദുബായിലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം, അബുബാദിയിലെ ഷെയ്ഖ് സയീദ് ക്രിക്കറ്റ് സ്റ്റേഡിയം എന്നീ വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
നാലു ടീമുകളായി തിരിച്ച രണ്ട് ഗ്രൂപ്പുകളാണ് ഉള്ളത്. ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലേക്കു യോഗ്യത നേടും.
സൂപ്പര്‍ ഫോറില്‍ എല്ലാ ടീമുകളും ഒരു തവണ വീതം ഏറ്റുമുട്ടും. തുടര്‍ന്ന് സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനലില്‍ കൊമ്പുകോര്‍ക്കും. സൂപ്പര്‍ ഫോര്‍, ഫൈനല്‍ മത്സരങ്ങള്‍ ദുബായിലാണ്.
ഇന്ത്യ x പാക്കിസ്ഥാന്
ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം 14-ാം തീയതി (ഞായര്‍) രാത്രി എട്ടിന് ദുബായില്‍ അരങ്ങേറും. ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെട്ടിരിക്കുന്നത്. നാളെ യുഎഇക്ക് എതിരേയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 19നു നടക്കുന്ന ഒമാന്‍ ടീമിന് എതിരായ മത്സരം ഒഴികേയുള്ള ഇന്ത്യയുടെ ബാക്കി എല്ലാ കളികള്‍ക്കും ദുബായ് വേദിയാകും. ഇന്ത്യ x ഒമാന്‍ പോരാട്ടം അബുദാബിയിലാണ്.
ഗ്രൂപ്പ് എ: ഇന്ത്യ, പാക്കിസ്ഥാൻ, ഒമാൻ, യുഎഇ
ഗ്രൂപ്പ് ബി: ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഹോങ്കോംഗ്
Sports
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീമിൽ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനാകും. മലയാളി താരം സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.
അതേസമയം, യശസ്വി ജയ്സ്വാളിനെയും ശ്രേയസ് അയ്യരെയും ടീമിൽനിന്ന് ഒഴിവാക്കി. സൂര്യകുമാർ യാദവും ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാന്‍ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, ശിവം ദുബെ, ഹർഷിത് റാണ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.